Sunday, November 21, 2010

മലയാളി എന്ന ഏകാന്ത സമൂഹം..2

ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ എല്ലാവരേയും ബാധിക്കാറുള്ള രോഗമാണ് സംശയം എന്ന് അംഗീകരിക്കുവാനുള്ള മനസല്ലേ നമുക്കാദ്യം വേണ്ടത്? ഞാന്‍ പങ്കുവെക്കുവെക്കുന്ന ആശയങ്ങള്‍ നിങ്ങള്‍ ഞാനുദ്ദേശിക്കുന്ന രീതിയില്‍ തന്നെ മനസിലാക്കുമോ എന്നു ചിന്തിക്കുന്നതും സംശയമല്ലേ? എന്നേ കുറിച്ചു അവന്‍ നല്ലതു പറഞ്ഞു എന്നു കേട്ടാല്‍ ഞാനൊന്നു സംശയിക്കും. അവന്‍ എന്നേകുറിച്ചു അങ്ങനെ പറയുമോ? അവന്‍ എന്നേ കുറിച്ചു ചീത്ത പറഞ്ഞു എന്നു പറഞ്ഞാല്‍ കണ്ണുമടച്ചു വിശ്വസിക്കും. അതു മനുഷ്യ സ്വഭാവമാണല്ലോ.


ഈ സംശയമാണ് ലോകത്തില്‍ ഇന്നേ വരെയുണ്ടായിരിക്കുന്നതില്‍ സാമാന്യം ഭേദപ്പെട്ടതും ലോകത്തെ എല്ലാ ആളുകളുടേയും അംഗീക്കാരം നേടിയതുമായ ഭാരതത്തിലെ കുടുംബ ബന്ധത്തിന്റെ അടിത്തറ ഇളക്കുന്നത്. അതിനു പ്രണയവിവാഹമെന്നോ അല്ലാത്തതെന്നോ വേര്‍തിരിവില്ല. പ്രണയവിവാഹത്തില്‍ അല്പം നേരത്തേ തന്നെ അസ്വാരസ്യങ്ങള്‍ കടന്നു കൂടാം. അതു കാണുന്ന സമൂഹം പ്രണയ വിവാഹങ്ങള്‍ പരാജയമാണെന്നു മുന്‍ വിധിയെഴുതും. വര്‍ഷങ്ങളോളം നിനക്കു വേണമെങ്കില്‍ പ്രണയിക്കാം. ഭൂമിയിലെ ഒരു നിയമത്തിനും പിടികൊടുക്കുന്നതല്ലല്ലോ പ്രണയിക്കുന്നവരുടെ മനസ്സ്.

പങ്കാളിയുടെ കുറ്റങ്ങളും കുറവുകളും പോലും അവരുടെ ശരിയായി തോന്നുന്ന നിമിഷങ്ങള്‍. പ്രണയിക്കുന്ന സമയത്ത് ന്‍അവന്‍ എന്താനു ശരിക്കും ചെയ്യുന്നത്. അവളേ കുറിച്ചു പൂര്‍ണ്ണമായും അറിയുവാന്‍ ശ്രമിക്കും. അവളുടെ ഇഷ്ടങ്ങള്‍ എന്തൊക്കെയാണെന്നു ചോദിച്ചറിയും. അതിനനുസരിച്ചു അവളെ കെയര്‍ ചെയ്യുകയും ചെയ്യും. .ഇതിനിടക്കു അവന്‍ അവ്ന്റെ ആഗ്രഹങ്ങള്‍ എല്ലം ഒളിച്ചു വെക്കും.അവന്‍ വികാരങ്ങള്‍ക്കടിമയല്ലല്ലോ..! ഒരിക്കല്‍ ഒരുമിച്ചൊരു ജീവിതം തുടങ്ങുവാനുള്ളവരാണെന്നു അവന്‍ മനസില്‍ ഉറപ്പിച്ചിട്ടുണ്ടാവാം. എങ്കിലും മനസ്സു തുറന്നവനൊരിക്കലും സംസാരിക്കില്ല. പ്രണയകാലത്തിന്റെ ദൈര്‍ഘ്യം കൂടുന്നതിനനുസരിച്ചു പതിയെ അവന്‍ അവന്റെ ഇഷ്ടങ്ങള്‍ അടിച്ചേല്പിക്കും.പക്ഷേ അതു അവന്‍ ബോധപൂര്‍വം ചെയ്യുന്നതല്ല. ഇത്രയും കാലം അവന്‍ പങ്കാളിയുടെ ഇഷ്ടങ്ങള്‍ക്കായി മാറ്റിവെച്ച അവന്റെ ഇഷ്ടങ്ങള്‍ കാലക്രമേണ പുറത്തു വരുന്നതാണ്.അതു കൊണ്ട് തന്നെ അവന്റെ സ്വഭാവത്തില്‍ വന്ന മാറ്റങ്ങള്‍ പങ്കാളിയേ സംശയത്തിലേക്കു തള്ളിവിടും. തന്റെ പ്രണയം ഒരു പരാജയമാണോ എന്ന ചോദ്യം അവളുടെ മനസിലുയരും. പ്രണയം സത്യമായിരുന്നു എന്നു തെളിയിക്കേണ്ടത് അവന്റെ കടമയായി മാറുന്നു. അങ്ങനെ ആ പ്രണയം വിവാഹത്തില്‍ കലാശിക്കുന്നു. എങ്കിലും അവന്‍ വീണ്ടും വികാരങ്ങളും ആഗ്രഹങ്ങളും ഒളിപ്പിക്കേണ്ടി വരും. ഇത്രയും കാലം ഇല്ലായിരുന്ന ആഗ്രഹങ്ങല്‍ ഇപ്പോള്‍ എവിടെ നിന്നും വന്നു എന്ന സംശയം അവളിലുണ്ടാവും.

വര്‍ഷങ്ങളോളം പ്രണയിക്കാനാവാത്ത നിര്‍ഭാഗ്യവാന്മാര്‍ ഈ അവസ്ഥ അഭിമുഖീകരിക്കേണ്ടി വരുന്നത് വിവാഹ ശേഷമായിരിക്കും. ആ അവസ്ഥ ഇതിനേക്കാള്‍ ഭീകരമായിരിക്കും. കാരണം എന്തു കൊണ്ടാണ് ഞാന്‍ എന്റെ ഇഷ്ടങ്ങള്‍ അവളില്‍ അടിച്ചേല്പിക്കുന്നത് എന്നു ചിന്തിക്കുവാനുള്ള വിവേചനബുദ്ധി പോലും ആ സമയത്ത് അവനുണ്ടാവില്ല. അതോടുകൂടി അവള്‍ ഒരു സ്വപ്നലോകത്തു നിന്നു മരുഭൂമിയില്‍ എത്തിപെട്ടതു പോലെയാകും. നിനക്കു എന്തു വേണം എന്നു ചോദിക്കുവാനുള്ള മനസ്സു പോലും ആ സമയത്ത് അവനു നഷ്ട്പെട്ടു കഴിഞ്ഞിരിക്കും.

ഒന്നാലോചിച്ചു നോകൂ. ഈ പ്രണയത്തിന്റെ പരാജയത്തിനു കാരണം ആരാണ്. ഒറ്റ നോട്ടത്തില്‍ അവളുടെ ഇഷ്ടങ്ങള്‍ക്ക് വില കല്പിക്കാത്ത തനി ഹിപ്പോക്രാറ്റായ അവന്‍. അല്ലേ. പക്ഷേ ഒന്നോര്‍ക്കുക അവന്‍ മുന്‍പ് അങ്ങനെയല്ലായിരുന്നു. അവന്‍ പങ്കാളിയുടെ ഇഷ്ടങ്ങള്‍ ചോദിച്ചറിയുവാനും അവളുടെ ഇഷ്ടത്തിനനുസരിച്ചു ജീവിച്ചവനുമായിരുന്നു. അവന്‍ ചെയ്ത തെറ്റ് അവന്റെ ആഗ്രഹങ്ങല്‍ അല്ലെങ്കില്‍ ഇഷ്ടങ്ങല്‍ പങ്കാളിയേ അറിയിക്കുന്നതില്‍ പരാജയപെട്ടു. അതു പറയേണ്ട സമയം അവന്‍ ശരാശരി മലയാളിയേ പോലെ വികാരങ്ങള്‍ക്കതീതമാണു ഞാന്‍. നിന്റെ ആഗ്രഹങ്ങല്‍ പറയൂ.. ഞാനതു നടത്തി തരാം എന്ന രീതിയില്‍ മസിലു പിടിച്ചു നിന്നു.സത്യത്തില്‍ തെറ്റാരുടേതാണ്. സമൂഹത്തിനു മുന്‍പില്‍, തന്റെ കാമുകിയുടെ മുന്‍പില്‍, ഭാര്യയുടെ മുന്‍പില്‍ എവിടെയാണെങ്കിലും നമ്മള്‍ വികാരങ്ങള്‍ക്കടിമയല്ലെന്നു ഭാവിക്കുന്ന മലയാളി പുരുഷ സമൂഹത്തിന്റെ കാപട്യം.

Sunday, September 13, 2009

മലയാളി എന്ന ഏകാന്ത സമൂഹം


ചില വ്യക്തികള്‍ , വിചാരങ്ങള്‍..

ഇതൊരു ലേഖനമായി കാണരുത്. ഈ പോസ്റ്റിന്റെ ആദ്യ ഭാഗം തുടങ്ങിയത് ഓർക്കുട്ടിലെ Click here കാമം സൂത്രം എന്ന Ammu അസംഘടിത യുടെ കമൂണിറ്റിയിലാണ്. താങ്കളുടെതുൾപ്പെടെ എല്ലാ സുഹൃത്തുക്കളുടെയും അഭിപ്രായങ്ങളും കൂട്ടിചേർകലുകളും ഞാൻ പ്രതീക്ഷിക്കുന്നു.(അമ്മുവിനോട് അനുവാദം വാങ്ങാതെയാണ് ഞാൻ ഈ പോസ്റ്റിവിടെ തുടങ്ങിയത്. എങ്കിലും അദ്ദേഹത്തിനതിൽ എതിർപ്പുണ്ടാവില്ല എന്നു വിശ്വസില്ലുന്നു.
ലോകത്തുള്ള മറ്റു സമൂഹങ്ങളുമായി മലയാളി ഏറെ വ്യത്യസ്ഥന്‍ ആവുന്നത് അവന്റെ ആന്തരികമായ ഏകാന്തതയിലാണെന്നു തോന്നുന്നു. അവനവനിലേയ്ക്ക് നോക്കിയാല്‍ ഇത്ര അപരിചിതമായ ഇടം വേറെയില്ലെന്നു തോന്നും. കാരണം, പുറമേയുള്ള ഒരാള്‍, മറ്റൊരാളാണ്. തുറക്കാന്‍ മടിയ്ക്കുന്നതോ മറയ്ക്കുന്നതോ മറഞ്ഞു പോകുന്നതൊ അവസരമില്ലാതാകുന്നതൊ ആയ, അവനവനിലേയ്ക്ക് .. അശോകന്‍ ചെരുവിലിന്റെ ഒരു കഥയില്‍ കണ്ടു, മധ്യ വയസ്സു കഴിഞ്ഞ ഒരാള്‍, മക്കളും മക്കള്‍ക്കു മക്കളുമോ ആയിക്കാണും, ഒരു വൈകുന്നേരം വിളക്ക് വച്ചു തിരിയുന്ന തന്റെ ഭാര്യയുടെ പുറം കഴുത്ത് ആദ്യായ്ട്ട് ശ്രദ്ധിക്കുന്നത്.. ഗൂഡമായ സന്തോഷത്തിന്റെ ഒരു നിമിഷം.. അത്ഭുതം തോന്നണില്ല്യെ? ലൈംഗികതയെയൊ എന്തിനു, പ്രണയത്തെ പോലുമൊ എന്തെങ്കിലും വെളിച്ചത്തില്‍ ആലോചിച്ചാല്‍ പോലും ഇളകി മറിയുന്ന സദാചാര കാപട്യമുണ്ട് ഏതൊരു ശരാശരി മലയാളിയ്ക്കും.. എന്നിട്ടും, പീഡനവും വാണിഭവും മുന്‍പന്തിയിലും! മനസ്സു തുറന്നു അവനവനെ കണ്ടെത്തുകയും ആ കുസൃതിയെ മെരുക്കിയെടുക്കുകയുമാണ് വേണ്ടത്..



സാസ്കാരികമായും കലാപരമായും ഇനി തിരിച്ചറിവിന്റെതായ ഏതൊക്കെ മേഖലകളുണ്ടോ അവിടെയെല്ല്ലാം ഒന്നാമതാണ് എന്നവകാശപ്പെടുന്ന മലയാളി അവന്റെയുള്ളിന്റെയുള്ളിൽ ഏറ്റവും പിന്തിരിപ്പനായിരിക്കും. (ഈ കുത്തിയിരുന്ന് എഴുതുന്ന ഈയുള്ളവനുൾപെടെ.)

തന്നോടു തന്നെ കള്ളം പറയുവാൻ പഠിക്കുന്ന ഒരു തലച്ചോറിനുടമകളാണു മനുഷ്യർ എന്നാണ് സൈക്കോ അനലിസ്റ്റുകൾ പറയുന്നത്. എനിക്കു തോന്നുന്നത് നമ്മൾ മലയാളികളുടെ തലച്ചോർ ഈ കാര്യത്തിലും ഒന്നാമതാണെന്ന്. അതുകൊണ്ടായിരിക്കും യുക്തിക്കു നിരക്കുവാൻ വയ്യാത്തതായ പല കാര്യങ്ങളും സദാചാര പലകരായ മലയാളികളുടെ നാട്ടിൽ അരങ്ങേറുന്നത്.

ഓരോ മലയാളിയും അവന്റേതു മാത്രമായ ഒരു മതിൽകെട്ടിനുള്ളിലാണ് ജീവിക്കുന്നത്. അതിനുള്ളിലേക്കു അവനെ അല്ലെങ്കിൽ അവളുടെ സുഹൃത്തുക്കൾക്കോ പങ്കാളിക്കോ ഒന്നും എത്തിച്ചേരാനാവില്ല. മലയാളിക്കു വികാരങ്ങൾ എന്നാൽ ഗോപിയാശാന്റെയോ മറ്റോ മുഖത്തു വിരിയുന്ന നവരസങ്ങൾ മാത്രമാണ്. നിത്യ ജീവിതത്തിൽ സന്തോഷം സങ്കടം കാമം ക്രോധം അസൂയ തുടങ്ങിയ യാതൊരു വികാരങ്ങളുമില്ലത്രെ. അമ്പട ഞാനേ..!! ഇതുപോലെയുള്ള വികാരങ്ങൾക്കടിമപ്പെട്ടു കളയാനുള്ളതാണോ എന്റെ ജീവിതം. എന്നാണത്ര മലയാളിയുടെ അഹംബോധം. ഈ അഹങ്കരിക്കുന്ന മലയാളി അറിയുന്നില്ല ഇമോഷൻസ് മാത്രമാണ് ജീവിതമെന്നു. ജീവിതത്തിന്റെ ഓരോ നിമിഷവും വികാരത്തിനടിമയാണു മനുഷ്യൻ.

ഇതൊന്നും അറിയാത്തവനും മനസിലാക്കാത്തവനുമല്ല മനുഷ്യൻ. വികാരങ്ങളിൽ ഏറ്റവും അപകടവും മനുഷ്യനെ അന്ധനുമാക്കുന്ന അഹംഭാവത്തിനടിമയാണ് നമ്മൾ. കൂട്ടിനു സ്വാർഥതയും. സ്വാർഥതക്കു പല മാനങ്ങളുണ്ട്. തന്നെ കുറിച്ചു മാത്രം ചിന്തിക്കുന്നതും. തനിക്കും തന്റെ കുടുംബത്തിനും വേണ്ടി മാത്രം ജീവിക്കുന്നതും, നേരിട്ടിടപെടുന്ന ആളുകളുടെ നന്മയെ കുറിച്ചു മാത്രം ചിന്തിക്കുന്നതും സ്വാർഥത തന്നെയാണല്ലോ?

സ്ഥാപിക്കുവാർ അല്പം ബുദ്ദിമുട്ടുണ്ടെങ്കിലും പറയട്ടെ. കുടുംബം എന്ന ചട്ടകൂട് മലയാളിയെ സ്വാർഥനാകുവാൻ ഒരുപാട് സഹായിക്കുന്നുണ്ട്. സ്വന്തം കുടുംബത്തിനു വേണ്ടി രാപകൽ അധ്വാനിക്കുവാൻ മടിയില്ലാത്ത മലയാളിക്കു തെരുവിന്റെ മക്കളുടെയും അന്യന്റെയും വേദനകൾ മനസിലാവില്ല.!

തന്റെ വികാരങ്ങളെ പോലും സംശയത്തോടെ കാണുന്ന മലയാളിക്കൊരിക്കലു, സംശയത്തിന്റെ കണ്ണിലൂടെയല്ലാതെ ആരേയും നോക്കുവാനാവില്ല.